Tuesday, November 30, 2010

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല എന്ന് അവള്‍ വിലപിച്ചപ്പോള്‍ അവന്റെ മനസ്സും അലിഞ്ഞുപോയി.

ഞാനുണ്ട് നിനക്ക്... അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷത്താല്‍ ചുവന്നു. അവളുടെ മുഖത്ത് വിരിഞ്ഞ പാല്‍ പുഞ്ജിരിയില്‍ അവന്‍ അലിഞ്ഞ് ചേരുകയായിരുന്നു.

അവന്‍ എല്ലാം മറന്ന് അവളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍ മനസ്സും ശരീരവും അവള്‍ക്കായ് സമര്‍പ്പിച്ചു. സ്വന്തം ഭാര്യയേക്കാളും അവള്‍ തന്നെ സ്നേഹിക്കുന്നതായി അവന് തോന്നിതുടങ്ങി. ഭാര്യയുടെ മുന്നില്‍ വെറുമൊരു യന്ത്രമായവന്‍ മാറികഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം അവന്‍ തിരിച്ചറിയുന്നു, ഞാന്‍ മറ്റാരേക്കാളും സ്നേഹിച്ച, അവള്‍ക്കുവേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച തന്നെ അവള്‍ വെറുമൊരു ശരീരം മാത്രമായിട്ടെ കണ്ടിട്ടുള്ളുവെന്ന്. അവളുടെ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഒരുപാട് ശരീരങ്ങളില്‍ ഒന്ന് മാത്രം.

മൂകനായി വീട്ടിലേക്ക് മടങ്ങിയ അവന്റെ കിടപ്പുമുറിയില്‍ നിന്നും അപരിചിതന്‍ ഇറങ്ങിയോടുന്നത് മദ്ധ്യ ലഹരിയില്‍ നോക്കി നില്‍ക്കാനേ അവന് സാധിച്ചുള്ളു. കുഴങ്ങിയ നാക്ക്കൊണ്ട് എന്തൊക്കെയോ അവന്‍ സ്വയം പറയുന്നുണ്ടായിരുന്നു. പിറുപിറിത്ത് കൊണ്ട് കട്ടിലില്‍ അവന്‍ നിലംപൊത്തി.

(കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ സ്വന്തം സുഖം തേടിയുള്ള നമ്മുടെ ഈ പൊക്ക് എങ്ങോട്ട്? പലര്‍ക്കും പല ന്യായങ്ങളും പറയാനുണ്ടായേക്കാം, ചോദ്യങ്ങളും.. )

ഒന്നേ പറയാനുള്ളു
' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.
നബി വചനം'

Sunday, November 28, 2010

കോളേജ് ഡേ

കോളേജ് ഡേക്കുള്ള സ്ക്രീനിങ് തക്൪തിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റൂമില്‍ പാട്ടിന്റെ സ്ക്രീനിങ് നടന്നുകൊണ്ടിരിക്കുന്നു, മറ്റൊരു മുറിയില്‍ ഡാന്‍സ്. ഫൈനല്‍ ഇയര്‍ ആയതുകൊണ്ട് സ്ക്രീനിങില്‍ ചെറിയ ദയാ ദാക്ഷിണ്യം പ്രതീക്ഷിക്കാം.

പണ്ട് മദ്രസയില്‍ പടിക്കുംബോള്‍ നബിദിനത്തിന് പാട്ട് പാടിയതിന് പ്രോത്സാഹന സമ്മാനമായി എല്ലാര്‍ക്കും കിട്ടാറുള്ള കുപ്പി ഗ്ലാസ്സ് ഒരെണ്ണം എനിക്കും കിട്ടിയിരുന്നു. ഇതാണ് ആകെയുള്ള ഒരു മുന്‍ പരിചയം.

ഏതായാലും ഒരു കൈ നോക്കാം എന്ന തീരുമാനത്തില്‍ തന്നെയാണ്. ഓരോ പേരെ വീതം വിളിക്കാന്‍ തുടങ്ങി. എന്റെ ക്ലാസ്സില്‍ തന്നെയുള്ള സുമേഷിനെ വിളിച്ചു.

ആരോ... ഇതള്‍ മീട്ടി എന്ന ഗാനമാണ് അവന്‍ പാടാന്‍ പോകുന്നത്.

പാടി തുടങ്ങി.. ആരോ....

മതി...

പെട്ടെന്ന് തന്നെ സാര്‍ പറഞ്ഞു...

അല്ല സര്‍... പാട്ട് ഇനിയുമുണ്ട്

അതെനിക്കറിയാം... നീ തല്‍ക്കാലം ഇത്ര പാടിയാല്‍ മതി...

ഈ കോമെഡി ഞാന്‍ അന്ന് അവിടെ അടിച്ചിറക്കി നൂറ് ദിവസം ഓടിയിരുന്നു.

എന്റെ ഊഴമെത്തി. CID മൂസ എന്ന പടത്തിലെ maine pyar kiya എന്ന ഒരു സംഗതിയും ഇല്ലാത്ത പാട്ടങ്ങു പാടി സ്ക്രീനിങില്‍ രക്ഷപ്പെട്ടു.

അടുത്തത് സിനിമാറ്റിക് ഡാന്‍സ് സ്ക്രീനിങ്ങാണ്. ഡാന്‍സ് പഠിക്കാന്‍ കൂടെ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ കളിക്കും. കഴിഞ്ഞ വര്‍ഷം കളിച്ച kambath ishq സ്റ്റെപ്സ് തന്നെ കാണിക്കാം എന്ന് തീരുമാനിച്ചു.

ക്ലാസ്സ് മുറിയിലെ benchs & desks അടുപ്പിച്ചിട്ടാല്‍ തന്നെ ആറ് പേര്‍ക്ക് ഡാന്‍സ് കളിക്കാനും മൂന്ന് ടീച്ചര്‍മാര്‍ക്ക് ഇരുന്ന് evaluation ചെയ്യാനുള്ള സ്ഥലം കഷ്ടിയായിരുന്നു.

ഡാന്‍സ് തുടങ്ങി... പാട്ടിന്റെ അനുപല്ലവിയില്‍ ഒരു സ്റ്റെപ്പ് മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയിട്ട് ഊര അഥവാ നടു പൊക്കിയും താഴ്തിയും ഉള്ള മൂന്ന് സ്റ്റെപ്പാണ്.

സ്ഥലപരിമിതി കാരണം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയപ്പോള്‍ തന്നെ ടീച്ചേര്‍സിന്റെ തൊട്ടുമുന്നിലെത്തി. പിന്നീടുള്ള സ്റ്റെപ്പ് കണ്ടപ്പോള്‍ അവരെല്ലാവരും മുഖം പൊത്തി.

ok..ok... മതി മതി... you are selected...

ഈ സ്റ്റെപ്പ് നേരത്തെ കളിച്ചിരുന്നേല്‍ ഇതിലും മുന്നെ സെലക്ഷന്‍ കിട്ടിയേനെ... കൂട്ടത്തിലുള്ള ഒരുവന്റെ കമന്റ് കേട്ട് അന്നവിടെ ചിരിക്കാത്തവരായി ആരും ഇല്ല.


Thursday, November 25, 2010

ടീച്ചറിനു പണി കിട്ടി

ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. പേരില്‍ പ്രസക്തിയില്ല. ആ ടീച്ചറിന് ഒരു ഉഗ്ഗ്രന്‍ പണി കിട്ടിയ കാര്യം പറയാം. ഈ പണി ആരും കൊടുത്തതല്ല. സ്വയം ഇരന്നു വാങ്ങിയതാ...

ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലം. ബോയ്സ് ടോയിലറ്റില്‍ പൊരിഞ്ഞ അടി നടക്കുന്നു. ഒരു മഹാന്‍ അവന്റെ ശത്രുവിനെ കുറിച്ച് ടോയിലറ്റ് ചുവരില്‍ അപവാദം എഴുതിവച്ചത് ശത്രു അറിഞ്ഞിരിക്കുന്നു. ശത്രുവിനെ നേരിടാനുള്ള ചങ്കൂറ്റം ഇല്ലാഞിട്ടാണല്ലൊ പാവം അപവാദം തിരഞ്ഞെടുത്തത്. സാമാന്യം തരക്കേടില്ലാതെ തന്നെ കിട്ടി. മെലിഞ്ഞ് ഉണങ്ങിയ പയ്യനാണെങ്കിലും അടി കഴിഞ്ഞപ്പോള്‍ നല്ല ഗ്ലാമറായി. മുഖമൊക്കെ ചുവന്ന് തുടുത്ത്, കുറച്ച് വണ്ണമൊക്കെ കൂടി. തക്ക സമയത്ത് ഞങ്ങളെല്ലാവരും പിടിച്ചുവച്ചില്ലായിരുന്നെങ്കില്‍ അവന്റെ ഗ്ലാമറും, സഹതാപ തരംഗവും കൂടി പരിഗണിച്ച് ഒരു 3 പെണ്‍കുട്ടികള്‍ക്കെങ്കിലും അവനോട് പ്രേമം തോന്നിക്കൂടായ്കയില്ല. തക്ക സമയത്ത് ഞങ്ങള്‍ ഇടപെട്ട് പ്രേമ ദുരന്തത്തില്‍ നിന്നും അവനെ രക്ഷിച്ചു. മാത്രമല്ല ഒരു പ്രേമം കൂടെ താങാനുള്ള ശേഷി ആ ശരീരത്തിന് നഷ്ടമായിരിക്കുന്നു.

ഈ കാര്യം കോളേജില്‍ വലിയ വിവാദമായി. രണ്ടുപേരേയും പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു.

ഹും....എന്താ പ്രശ്നം? എന്തിനാ നിങ്ങള്‍ തല്ലുണ്ടാക്കിയത്?

അത് സര്‍... ഇവന്‍ എന്നെ പറ്റി ടോയിലറ്റില്‍ മോശമായി എഴുതിയിട്ടാണ്..

താന്‍ എഴുതിയോടൊ?

ഇല്ല സര്‍... ഞാന്‍ എഴുതിയിട്ടില്ല.

താന്‍ കണ്ടോടൊ ഇവന്‍ എഴുതുന്നത്?

ഇല്ല, പക്ഷെ ഇവനാണ് എഴുതിയതെന്ന് കണ്ട ആള്‍ പറഞ്ഞു.

ആരാടൊ ആ കണ്ട ആള്‍?

സോറി സര്‍, അത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഓഹോ... എന്നാല്‍ നിങ്ങളെ രണ്ടുപേരേയും ക്ലാസില്‍ ഇരുത്താന്‍ എനിക്കും ഇത്തിരി ബുദ്ധിമുട്ടുണ്ട്.

അല്ലേലും ആര്‍ക്കാ ഇത്ര കൊതി? (രണ്ടുപേരും മനസ്സില്‍ പറഞ്ഞു)

അങ്ങനെ അവരുടെ കാര്യം തീരുമാനമായി. രണ്ടുപേരും റെന്റല്‍ പാരന്റ്സിനെ പറ്റി തല പുകഞ്ഞ് ആലോചിക്കുകയായി.

പ്രിന്‍സിയുടെ പൊരിക്കല്‍ കഴിഞ്ഞ സമാധാനത്തോടെ ഇരുവരും നടക്കുംബോള്‍ പുറകില്‍നൊരു വിളി.

ടോ... ഇങ്ങു വന്നേ രണ്ടുപേരും... (ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ടീച്ചര്‍)

എന്താടോ ഇത്? ഒരുമാതിരി ചന്ത പിള്ളാരെ പോലെ... അതെങ്ങനാ... വീട്ടിലെ സംസ്കാരമല്ലെ എവിടെ ചെന്നാലും കാണിക്കുള്ളു.

രണ്ടുപേരും പല്ല് കടിച്ച് അവിടെ നിന്നു. എന്തേലും പറഞ്ഞ് അതിനുള്ള ശിക്ഷ കൂടെ കൂട്ടേണ്ടതില്ലല്ലോ.

ടീച്ചര്‍ തുടങ്ങിയിട്ടേയുള്ളു...

ച്ചെ... നിങ്ങളെപ്പോലുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ടീച്ചര്‍ ഇവന്‍ എഴുതിയത് പോയൊന്നു വായിച്ച് നോക്ക്. എന്നിട്ട് പറ ഇവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത് ശരിയാണോ എന്ന്? സഹികെട്ടവന്‍ പറഞ്ഞുപോയി.

ഇതൊരു വെല്ലുവിളിയായിട്ടാണ് ടീച്ചര്‍ക്ക് തോന്നിയത്.

ടീച്ചര്‍ ഇന്നുവരെ കാണിക്കാത്ത സാഹസം കാണിക്കാന്‍ പോകുകയാണ്. ആണ്‍ കുട്ടികളുടെ ടോയിലറ്റില്‍ കയറി തെളിവ് ശേഖരിക്കാന്‍ പോകുന്നു.

ടാ... എല്ലാരും ഒന്നു പുറത്തിറങ്ങിയേ... ടീച്ചര്‍ക്ക് ഒരു സാധനം കാണിച്ച് കൊടുക്കാനുണ്ട്.

എന്തു സാധനമാ അളിയാ കാണിച്ച് കൊടുക്കാന്‍ പോണേ?

പോടൈ... പോടൈ...

മിസ്സ്, കാലിയാക്കിയിട്ടുണ്ട്. കണ്ടോളൂ...

തെല്ല് മസിലുപിടിത്തത്തോടെ ഉള്ളില്‍ കയറിയ ടീച്ചര്‍ പെട്ടെന്ന് കാറ്റൊഴിച്ച ബലൂണ്‍ പോലെയായി.

ഒറ്റ നോട്ടത്തില്‍ തന്നെ ടീച്ചറിന് ഒരു കാര്യം പിടികിട്ടി. തന്നെ എല്ലാ പിള്ളേര്‍ക്കും വലിയ ഇഷ്ടമാണെന്ന്. ശരിയാണ്, ടീച്ചറോടുള്ള ഇഷ്ടം കാരണം ടീച്ചറുടെ പല പോസ്സിലുള്ള ചിത്രങ്ങളാണ് മഹാന്മാര്‍ വരച്ചുവച്ചിരിക്കുന്നത്. M.F. Hussain വരെ നാണിച്ചുപോകും ആ ചിത്രങ്ങള്‍ കണ്ടാല്‍.

ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ആകര്‍ഷിക്കപ്പെടുന്നത് മഹത് വചനങ്ങളാണ്. സംസ്കൃതത്തിലായതിനാല്‍ പലതും ടീച്ചര്‍ക്ക് മനസ്സിലായില്ലെന്നു തോനുന്നു.
മലയാള സാഹിത്യത്തില്‍ പ്രാവീണ്യം നേടിയവരും അനേകമുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലായി.

ഏതായാലും ടീച്ചര്‍ അധികം നിന്നില്ല. തലയും താഴ്തികൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. ഒന്നു ടീച്ചര്‍ക്ക് തീര്‍ച്ചയായിരുന്നു. ആണ്‍കിട്ടികള്‍ക്ക് ലൈഗിക വിദ്ദ്യാഭ്യാസം ആവശ്യമില്ല. അവര്‍ ഒരുപാട് വളര്‍നിരിക്കുന്നു. ഇനി പെണ്‍കുട്ടികളുടെ ടോയിലറ്റില്‍ കയറിയാല്‍ അവര്‍ക്കും ലൈഗിക വിദ്ദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ എന്നറിയാം. വേണ്ട, അതുകൂടെ താങാന്‍ ടീച്ചര്‍ക്കിപ്പോ വയ്യ.

അതോടെ ടീച്ചര്‍ ഒരു തീരുമാനമെടുത്തു. ഇനി ബോയ്സ് ടോയിലറ്റില്‍ കയറുകപോയ്യീട്ട് ആ ഭാഗത്തേക്ക് നോക്കുക കൂടെയില്ല എന്ന്.....