Monday, December 2, 2013

ദേ പുട്ടും ആപ്പിളും

അഞ്ചെട്ട് ബ്ലോഗേര്‍സ് ഒരിക്കല്‍ വയനാട്ടില്‍ പോയി. രാത്രി ബാണാസുര സാഗറിലെ ഐ.ബി. ഗസ്റ്റ് ഹൗസില്‍ തങ്ങി. നിസാറും സിയാഫും മന്‍സൂര്‍ ചെറുവാടിയും ഉഗ്രന്‍ ഫോമില്‍ കത്തിയടി തുടര്‍ന്നുകൊണ്ടിരിക്കെ ഓരോരുത്തരായി സ്കൂട്ടാവാന്‍ തുടങ്ങി. സ്കൂട്ടാവല്‍ വിദഗ്ദന്‍ പ്രദീപ് മാഷ് അന്ന് കോഴിക്കോട്ടുനിന്ന് ഞങ്ങള്‍ പുറപ്പെടുംമുന്‍പേ സ്കൂട്ടായതിനാല്‍ രണ്ടാം സ്കൂട്ട് വിദഗ്ദന്‍ റഷീദ് പുന്നശ്ശേരി ആദ്യം സ്കൂട്ടായി. ഓരോരുത്തരായി ഉറക്കം വന്ന് സ്കൂട്ടാവാന്‍ തുടങ്ങിയപ്പോള്‍ സിയാഫ് പറഞ്ഞു.

'ഞാന്‍ നന്നായി കൂര്‍ക്കം വലിക്കും, അത് സഹിക്കാന്‍ പറ്റുന്ന ആരെങ്കിലും എന്റെ കൂടെ കിടന്നാല്‍ സൗകര്യമായി'

പാവം.. കൂര്‍ക്കം വലി ഒരു കുറ്റമാണോ.. അത് തുറന്ന് പറഞ്ഞ ആ വലിയ മനസ്സിനേയാണ് അംഗീകരിക്കേണ്ടത്. ഞാന്‍ കിടക്കാമെന്ന് സമ്മതിച്ചു.. ഞമ്മളിതെത്ര കേട്ട്ക്ക്ണ്.. ദുബായിന്ന്.. പത്ത് പന്ത്രണ്ട് ജനറേറ്ററുകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ഞമ്മക്കിതൊരു കുഞ്ഞു ജനറേറ്റര്‍ മാത്രം.

രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ സിയാഫുണ്ട് കട്ടിലില്‍ താടിക്ക് കയ്യും കൊടുത്ത് കുത്തിയിരിക്കുന്നു. 'എന്തുപറ്റി സിയാഫ്കാ...?' ഞാന്‍ ചോദിച്ചു.

'നീ എന്നാ കൂര്‍ക്കം വലിയാ ഷെബീറേ.!!! ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല' ഈറനണിഞ്ഞ കണ്ണുകളോടെ ഇത്രേം വല്ല്യ ഒരു മന്‍ഷ്യന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു... സത്യായിട്ടും... അള്ളാണെ... അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചതാ ഇതിനൊരു പരിഹാരം ചെയ്യണമെന്ന്.

അങ്ങനെയിരിക്കെയാണ് സിയാഫിന്റേയും വിഢിമാന്റേയും പുസ്തകപ്രകാശനം (ആപ്പിള്‍, ദേഹാന്തരയാത്രകള്‍) കൊച്ചിയില്‍ നടക്കുന്നതിന്റെ വിവരം ലഭിച്ചത്. ഇതു തന്നെ പരിഹാരം ചെയ്യാനുള്ള അവസരം. മാത്രമല്ല 'നിധീഷിന് കിട്ടിയ സമ്മാനത്തുക പുട്ടടിക്കലും' എന്നും കൂടെ കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ദേ പുട്ട്, ദാ പുട്ട്, ഡാ പുട്ട്, ഡീ പുട്ട് എന്നൊക്കെയുള്ള കുറേ പുട്ടുകടകള്‍ ഉള്ള നാടല്ലേ. ലൈറ്റായിട്ടൊരു രണ്ട് കുറ്റി പുട്ടും ഇച്ചിരി താറാവ് കറിയും അടിച്ചിട്ട് പോരാം എന്നുവച്ചു. 16 നുള്ള അലാറം പത്താംതീയതിയേ വച്ചു.

16 ന് പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. സൗത്തിലുള്ള ജിതിനേയും കൂട്ടി നേരെ വച്ചുപിടിച്ചു, കലൂര്‍ ഫ്രൈഡേ ക്ലബിലേക്ക്. പോകുന്ന വഴിക്ക് ഹോട്ടലില്‍ കയറി ഊണ് കഴിച്ചു.  ചോറിടട്ടേ ചേട്ടാ എന്ന് ചോദിച്ച വെയ്റ്ററോട് 'വേണ്ട... പുട്ടടിക്കാനുള്ളതാ...' എന്ന് ജിതിന്റെ കനത്ത ശബ്ദത്തിലുള്ള മറുപടി. 'ഊണ് വേണ്ട.. കഞ്ഞി ആക്കാം.. പുട്ടടിക്കാനുള്ളതല്ലേ' എന്ന് അവന്‍ പറഞ്ഞതാ. ഞാനാ നിര്‍ബന്ധിച്ചത് ഊണ് കഴിക്കാന്‍. അതിന്റെ ദേഷ്യം വെയ്റ്ററുടെ അടുത്ത് തീര്‍ത്തതാ..

പുസ്തകപ്രകാശനമൊക്കെ ഭംഗിയായി കഴിഞ്ഞു. അതൊക്കെ നിങ്ങള്‍ പല പോസ്റ്റിലും വായിച്ചില്ലേ. ഇനി ഞാന്‍ സീരിയസായി(?) റിവ്യൂയിലേക്ക് കടക്കുകയാണ്.

പതിനഞ്ച് കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് സിയാഫിന്റെ ആപ്പിള്‍. ഈ ആപ്പിള്‍ തൊലിയില്‍ മെഴുക് പുരട്ടി ഒരുപാട് കാലം കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന ആപ്പിളല്ല. നമ്മുടെയൊക്കെ അടുക്കളത്തോട്ടത്തില്‍ കായ്ച ആപ്പിള്‍. സാധാരണക്കാരനുമായി സംവദിക്കുന്ന ആപ്പിള്‍. ഫ്രഷ് & പ്യുവര്‍. രുചിച്ച് നോക്കിയിട്ട് പറയൂ...

ഇതില്‍ 'ഭൂതം', 'ആറാമന്റെ മൊഴി', 'അണയാത്ത തിരിനാളം' എന്നീ കഥകള്‍ സമീപകാലത്ത് നമ്മുടെ മനസ്സിനെ പിടിച്ച് കുലുക്കിയ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിയാഫിന് നര്‍മ്മം വഴങ്ങും എന്നതിന്റെ തെളിവാണ് 'ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്'. മനുഷ്യന്റെ ആര്‍ത്തിയുടെ കരങ്ങള്‍ പ്രകൃതിക്കുമേല്‍ പതിയുംബോള്‍ ഒരു തവളയിലൂടെ കഥ പറയുന്നു കഥാകാരന്‍.

(''രാജകുമാരിത്തവളക്ക് രാത്രികാലങ്ങളില്‍ തന്റെ ഉടല്‍ തീനാളം പോലെ പ്രകാശിപ്പിക്കുവാന്‍ ഒരു കഴിവ് ഉണ്ടായിരുന്നു. അത്കൊണ്ട് രാത്രി ആയാല്‍ രാക്ഷസന്‍ തവളയെ അടച്ച കുപ്പി എടുത്ത് അടുത്തു വെക്കും. വെട്ടം കണ്ട് ഭക്ഷണം കഴിക്കാമല്ലോ. ഉറങ്ങുംബോഴും തവളയെ ഇട്ട കുപ്പി കയ്യില്‍ പിടിക്കും. രാക്ഷസന് ഇരുട്ട് പേടിയായിരുന്നു. ഇരുട്ടത്ത് വരുന്ന ചില മനുഷ്യരേയും. രാക്ഷസന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ തവള വെട്ടം ഓഫാക്കും. ഉറങ്ങും.'')

മെട്രോ ലൈഫിന്റെ നേര്‍കാഴ്ചയായ 'കാസിനോ', 'യൂത്തനേഷ്യ' എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു.

'ദൈവത്തിന്റെ അമ്മ' എന്ന കഥയില്‍ അമ്മക്ക് നല്‍കേണ്ട പ്രാധാന്യം ദൈവത്തിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കിതരുകയാണ് കഥാകാരന്‍ ഇവിടെ.

'അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല. എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റ അമ്മയെ എനിക്ക് താഴെ എങ്ങനെ ഇരുത്തും?' ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു.

ആപ്പിള്‍ മികച്ച ഒരു വായന സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ.

*******************

മനോജ് വിഢിമാന്റെ ദേഹാന്തരയാത്രയെ കുറിച്ച് പറയുകയാണെങ്കില്‍ പല നോവലുകളും വായിക്കുംബോള്‍ അത് ഒരു സിനിമയിലെന്നപോലെ രംഗങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലവും മനസ്സിന്റെ റീലില്‍ ഓടിക്കൊണ്ടിരിക്കും. ദേഹാന്തരയാത്രകള്‍ എന്ന സിനിമ മനസ്സിന്റെ റീലില്‍ ഓടികൊണ്ടിരിക്കുംബോള്‍ ആ സിനിമയിലെ ഒരു നിശബ്ദ കഥാപാത്രമായി രൂപാന്തരം പ്രാപിക്കാന്‍ വായനക്കാരന് കഴിയുന്നുണ്ട് എന്നതാണ് ദേഹാന്തരയാത്രയുടെ മികവായി എനിക്ക് തോന്നിയിട്ടുള്ളത്.

മാത്രമല്ല നോവലിലുടനീളം വായനയുടെ ഒഴുക്ക് അതിന്റെ താളത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ മനോജ് വിഢിമാന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

ഏതായാലും സിയാഫിനേയും വിഢിമാനേയും കാണുംബോള്‍ ആരും വെറുതേ വിടണ്ട. കൂടെ നിന്ന് ഓരോ ഫോട്ടൊ പിടിച്ച് സൂക്ഷിച്ചുവച്ചോളൂ... സമീപഭാവിയില്‍ തന്നെ നമുക്കെല്ലാം ഇവരുടെ പേര് പറഞ്ഞ് അഭിമാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


*******************

നമുക്ക് കാര്യത്തിലേക്ക് തിരിച്ചുവരാം. അങ്ങനെ പുസ്തകമൊക്കെ ഒപ്പിടുവിച്ച് വാങ്ങി കൊച്ചിയില്‍നിന്നും തിരിക്കാന്‍ നേരത്ത് എല്ലാവരോടും യാത്ര പറഞ്ഞു. സിയാഫിനോടും, വിഢിമാനോടും മൂന്ന് തവണ യാത്ര പറഞ്ഞു. നിധീഷിനോട് അഞ്ച് തവണ. അതും കൈ പിടിച്ച് കുലുക്കിയിട്ട്. ആ കുലുക്കലിലും യാത്ര പറച്ചിലിലും ഒരു കുറ്റി പുട്ടെങ്കിലും എന്ന അപേക്ഷ അടങ്ങിയിരുന്നത് നിധീഷ് മനസ്സിലാക്കിയില്ല. രാത്രി ഭക്ഷണം വേണ്ട എന്ന് സഹമുറിയനോട് പറഞ്ഞ് എന്റെ കൂടെ വന്ന ജിതിന്റെ കാര്യം ഓര്‍ത്തിട്ടായിരുന്നു എനിക്ക് വിഷമം.

ഞങ്ങള്‍ തിരിഞ്ഞുനടക്കവേ പുറകില്‍നിന്നും സിയാഫിന്റെ വിളി വന്നു. ഷബീര്‍... ജിതിന്‍...

പുട്ടിന്റെ കാര്യം ഓര്‍മയായിക്കാണും. ഞങ്ങള്‍ ആവേശത്തോടെ തിരിഞ്ഞുനോക്കി.

'താങ്ക്സ്... വളരേയധികം നന്ദി... ഇതുവരെ വന്നതിനും പങ്കെടുത്തതിനും...'

ഡിം... ആ പ്രതീക്ഷയും അവസാനിച്ചു.

ഞങ്ങള്‍ ഫ്രൈഡേ ക്ലബില്‍നിന്നും വിത്തൗട്ട് പുട്ട് വിത്ത് ആപ്പിള്‍, ദേഹാന്തരയാത്രകള്‍, കഥമരം പി.ഒ. 13 എന്നിവയുമായി പുറത്തിറങ്ങി.

'അല്ല ജിതിനേ... നീ നല്ല കഞ്ഞി കിട്ടും എന്നുപറഞ്ഞ കട ഏതായിരുന്നു?' ഞാന്‍ ചോദിച്ചു.

'നീ ബാ... ഞാന്‍ കാണിച്ചുതരാം... അല്ലേലും ആരോഗ്യത്തിന് പുട്ടിനേക്കാള്‍ നല്ലത് കഞ്ഞിതന്നാ...'

'അതെ.. അതെ.. കഞ്ഞി ഈസ് ദ സീക്രട്ട് ഓഫ് മായിനാജി ആന്‍ഡ് വി.കെ.സി... ' ഞാന്‍ കുടല് കരിയുന്ന വിശപ്പോടെ സമ്മതിച്ചുകൊടുത്തു.

*************

നാമൂസും, അന്‍വരികളും, ആര്‍ഷാ അഭിലാഷ് ഒക്കെ മികച്ച അവലോകനങ്ങള്‍ ഇട്ടിട്ടുണ്ട്.

തമാശയിലൂടെയുള്ള പുസ്തക പരിചയം എന്നതിലുപരി ഇതിനെ അവലോകനമായി കാണരുത്. മികച്ച അവലോകനങ്ങള്‍ താഴെ

നാമൂസ് - ആപ്പിള്‍, അന്‍വരികള്‍ - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍, ആര്‍ഷാ അഭിലാഷ് - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍

Monday, November 4, 2013

സ്വകാര്യതയുടെ മാലിന്യങ്ങള്‍


കാറിനെ കവേര്‍ഡ് പാര്‍ക്കിംഗില്‍ വിശ്രമത്തിനുവിട്ട് കീ-ചെയിനിന്റെ റിംഗ് വലതുകയ്യിലെ ചൂണ്ടുവിരലിലിട്ട് കറക്കികൊണ്ട് ചുണ്ടില്‍ സുന്ദരമായ ചിരിയും മൂളിപ്പാട്ടുമായി രൂപേഷ് സ്കൈ ലൈന്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ ലോബിയിലൂടെ നടന്നു നീങ്ങി. റിസപ്ഷനിസ്റ്റ് അമൃത ഭവ്യതയോടെ രൂപേഷിനെ വിഷ് ചെയ്തു. രൂപേഷ് തിരിച്ചും വിഷ് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് നീങ്ങി.

റൂമിലെത്താനുള്ള ധൃതികാരണം അവന്‍ ലിഫ്റ്റിന്റെ പ്രെസ്സ് ബട്ടണ്‍ അമര്‍ത്തികെണ്ടേയിരിക്കുകയാണ്. രൂപേഷിന് പിന്നിലായി ഒരു പെണ്‍കുട്ടിയും ലിഫ്റ്റിനായി കാത്തിരിക്കുകയാണ്. ലിഫ്റ്റ് വന്നപ്പോള്‍ രണ്ടുപേരും ധൃതിയില്‍ അകത്തുകയറി. രൂപേഷ് '16' എന്ന ബട്ടണ്‍ അമര്‍ത്തി അവളോട് ചോദിച്ചു..

'which one?'

'5 please...'

'ok.'

'thanks..'

'you are welcome.'

5th ഫ്ലോര്‍ ആയതിനാല്‍ അധികം സമയമില്ല  എന്ന് മനസ്സിലാക്കി ഏതൊരു പുരുഷനേയും പോലെ അവന്‍ അവള്‍ക്കുമുന്നിലേക്ക് ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

'ഇവിടെയാണോ താമസിക്കുന്നേ...?'

'അതെ, 5F' പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി

'ഗ്രേറ്റ്... കുട്ടി പഠിക്കാണോ..?'

'അയ്യോ അല്ല... ഞാന്‍ വര്‍ക്ക് ചെയ്യുവാ...'

'ohh.. really...? I thought.... (അവളുടെ കണ്ണിലേക്ക് നോക്കി മുഖത്ത് ആശ്ചര്യഭാവം വിരിയിച്ച് ഒരു ചെറിയ മൗനം)

എവിടെ എന്ന ചോദ്യം ചോദിക്കാനൊരുങ്ങും മുമ്പ് ലിഫ്റ്റ് ബീപ്പ് സൗണ്ട് അടിച്ചു. ഡിസ്പ്ലേയില്‍ '5' എന്ന അക്കം തെളിഞ്ഞു. വാതിലുകള്‍ ഇരുവശത്തേക്കുമായി തുറന്നു. അവള്‍ പുറത്തിറങ്ങി രൂപേഷിനെ നോക്കി പുഞ്ചിരിച്ചു. വശ്യമായ ചിരി.

അവള്‍ പറഞ്ഞു 'bye.. see you..'

'bye.. see you..' പുഞ്ചിരി തൂകി അവനും പറഞ്ഞു.

കൊള്ളാം.. നല്ല കുട്ടി.. ഇരു നിറമാണെന്നേയുള്ളൂ.. കണ്ണും ചുണ്ടും ചിരിയുമെല്ലാം ഉഗ്രന്‍... കാണാം.. കാണണം - രൂപേഷ് മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റ് ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ് രൂപേഷ്. ഫ്ലാറ്റ് ജീവിതം നല്‍കിയിരുന്ന സ്വകാര്യതയായിരുന്നു രൂപേഷിനെ ഏറെ ആകര്‍ഷിച്ചത്. മൂന്നു വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. ഉയര്‍ന്ന നിലയില്‍ കടലിനോടഭിമുഖമായി ഒരു ഫ്ലാറ്റ് അവന്റെ സ്വപ്നമായിരുന്നു. തന്റെ ഐ.ടി കമ്പനി തുടങ്ങിയിട്ടിപ്പോള്‍ 11 വര്‍ഷം തികയുന്നു. ചുരുങ്ങിയ കാലം കൊണ്ട്തന്നെ ആഗ്രഹിച്ച പോലെയുള്ള ഫ്ലാറ്റും, ആഡംബര കാറും അത്യാവശ്യം ബാങ്ക് ബാലന്‍സും രൂപേഷ് സ്വന്തമാക്കികഴിഞ്ഞിരിക്കുന്നു. വിവാഹം കഴിച്ചിട്ടില്ല. തിരക്കിനിടയില്‍ കഴിയാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതാണ്. ജീവിതത്തെ ആസ്വദിക്കാന്‍ വേണ്ടി മാത്രം. തന്റെ ജീവിതത്തിലെ 34 വര്‍ഷങ്ങള്‍ക്കിടയില്‍ വിവാഹിതരും അവിവാഹിതരുമായ ഒരുപാട് സ്ത്രീകള്‍ അവനിലൂടെ കടന്നുപോയി. മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ലിഫ്റ്റ് തന്നെ അവന് നല്‍കി കുറേപേരെ. ഇപ്പൊ ഈ ലിഫ്റ്റില്‍നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ അവളും ഇനിയൊരിക്കല്‍ അവന്റെ കിടപ്പറയില്‍ എത്തിക്കൂടെന്നില്ല.

ലിഫ്റ്റ് പതിനാറാം നിലയിലെത്തി. രൂപേഷ് പുറത്തിറങ്ങി വരാന്തയിലൂടെ 16B എന്ന തന്റെ അപാട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ എല്ലാവാതിലുകളും അടഞ്ഞു കിടക്കുന്നു. എല്ലാ അപാര്‍ട്ടുമെന്റുകളും നിഗൂഢമായ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നപോലെയാണ്. ആ നിഗൂഢതയെ പുറത്തുകാണിക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും സദാസമയവും അടഞ്ഞു കിടക്കുന്നുണ്ടാകും.

രൂപേഷ് വാതില്‍ തുറന്നു. തലേരാത്രിയിലെ ആഘോഷത്തിന്റെ ബാക്കിപത്രമായ കുപ്പികള്‍ ടേബിളില്‍ കിടക്കുന്നു. അവയെല്ലാം എടുത്ത് കിച്ചണിലെ ട്രാഷില്‍ നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ടു. ക്ലീന്‍ ചെയ്യുന്ന ബംഗാളി പയ്യന്മാരെ വിളിക്കാന്‍ ഇനി സമയമില്ല. ലിവിംഗ് റൂമും തന്റെ ബെഡ്റൂമും പെട്ടെന്ന് രൂപേഷ് തന്നെ വൃത്തിയാക്കി. പൊടിയും ഭക്ഷണാവശിഷ്ടങ്ങളും ഒരു കവറില്‍ കെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലിനുള്ളിലൂടെ നിഷേപിച്ചു. ആ മാലിന്യം പതിനാറുനിലകളുടെ ആഴം താണ്ടി നിലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിക്കുന്ന ശബ്ദത്തിന് ഒരു ചെറുപുഞ്ചിരിയോടെ അവന്‍ കാതോര്‍ത്തു. ഫ്ലാറ്റ് ജീവിതത്തിലെ മറ്റൊരു സവിശേഷതയാണിത്. നമ്മളില്‍നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം സഹവസിക്കേണ്ടതില്ല. ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇട്ടിരുന്ന തന്റെ അണ്ടര്‍ വെയറുകള്‍ ചുരുട്ടി അലമാരയില്‍ തിരുകി. ബാച്ചിലേര്‍സിന്റെ എക്കാലത്തേയും ശാപമാണ് സ്വന്തം അണ്ടര്‍വെയറുകള്‍ അലക്കേണ്ടി വരുക എന്നത്. ഏതൊരു ലോണ്ട്രിക്കാരനും അവ സ്വീകരിക്കുന്നതല്ല. ഏ.സി. ഓണ്‍ ചെയ്തു. എയര്‍ ഫ്രഷ്നര്‍ മുറിയിലാകെ അടിച്ചു. ബ്രഷ് ചെയ്തു, വൃത്തിയായി കുളിച്ചു. ബോഡി ഡിയോഡ്രന്റ് ശരീരത്തിലാകെ പൂശി.

ചാര്‍ജിലിട്ട ഫോണ്‍ എടുത്തുനോക്കി. ഇല്ല.. കോള്‍ ഒന്നും വന്നിട്ടില്ല. വന്ന sms കള്‍ അയാള്‍ പ്രതീക്ഷിച്ചതുമല്ല. അവന്‍ ഉടനെ ഒരു sms അയച്ചു.

'Hi dear... am @ home.. whr hv u reached?'

ഫോണിലേക്ക് ശ്രദ്ദിച്ചുകൊണ്ട് അവന്‍ ഒരു ഷോര്‍ട്ട്സും ടി-ഷര്‍ട്ടും എടുത്തിട്ടു. അതില്‍ വിലകൂടിയ സുഗന്ധം പൂശികൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിച്ചു. അവന്‍ വേഗം പോയി നോക്കി.

'am on da way.. wait 10 more mints for my fragrance.. :) 16B right?' 

രൂപേഷ് അവള്‍ക്ക് റിപ്ലേ നല്‍കി.

'ur BEE is waiting... :) ya.. its 16B'

കൃത്യം രണ്ടുമാസം മുന്‍പാണ് രൂപേഷ് ശ്വേതയിമായി പരിചയപ്പെട്ടത്. ശ്വേതയുടെ കമ്പനിക്കുവേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ചെയ്യുന്നത് രൂപേഷിന്റെ കമ്പനിയാണ്. അത്യാവശ്യം വലിയ പ്രൊജക്റ്റ് ആയതിനാല്‍ സോഫ്റ്റ് വെയര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് രൂപേഷിനെ വിളിക്കാനുള്ള അധികാരം ആ കമ്പനിക്കുണ്ട്. ശ്വേതയാണ് കമ്പനിയില്‍നിന്നും രൂപേഷിനെ വിളിച്ചുകൊണ്ടിരുന്നത്. ആ ബന്ധം ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപിലൂടെയും വളര്‍ന്ന് രൂപേഷിന്റെ അപ്പാര്‍ട്ട്മെന്റ് വാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നു.

കോളിംഗ് ബെല്ല് കേട്ട് രൂപേഷ് പ്രതീക്ഷയോടെ വാതില്‍ തുറന്നു. അതെ ശ്വേത തന്നെ. തൂ വെള്ള ചുരിദാറില്‍ അവളൊരു മാലായെപ്പോലെ തോന്നിച്ചു. ചുവന്ന തക്കാളി ചുണ്ടുകള്‍ക്കിടയിലൂടെ വെളുത്ത പല്ലുകള്‍ കാട്ടി അവള്‍ചിരിച്ചു. രൂപേഷ് അവളെ അകത്തേക്ക് ആനയിച്ച് കതക് അടച്ചു.

'നിനക്കെന്താ കുടിക്കാന്‍ വേണ്ടത്?.. ചായ.. കാപ്പി?

'ചായയും കാപ്പിയും മാത്രേ ഉള്ളോ...? വേറെ ഒന്നും ഇല്ലേ..?

'നിനക്കെന്താ വേണ്ടതെന്ന് പറ.. ബിയറ് വേണോ..? or something hot?'

'വേണ്ടെടാ... ജ്യൂസ് വല്ലതും ഉണ്ടെങ്കില്‍ താ... വല്ലാത്ത ദാഹം. ഓടി കിതച്ച് വരുവാണ്. എന്റെ കുഞ്ഞിന് പാല് വരെ ശരിക്ക് കൊടുത്തിട്ടില്ല.'

'ക്യാരറ്റ് ജ്യൂസ് മതിയോ...?'

'ധാരാളം'

രൂപേഷ് ഫ്രിഡ്ജില്‍നിന്നും ക്യാരറ്റ് എടുത്ത് കഴുകി ജ്യൂസ് മെഷീനിലിട്ട് ഫ്രഷ് ജ്യൂസ് ഉണ്ടാക്കികൊണ്ടിരിക്കെ അവന്റെ കണ്ണുകള്‍ ശ്വേതയെ ഉഴിയുകയായിരുന്നു. അവളുടെ ആകാര വടിവ് കണ്ടാല്‍ രണ്ടുകുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല.

'എന്താടാ നീ ഇങ്ങനെ എന്നെതന്നെ നോക്കിയിരിക്കുന്നത്?'

'ഒരു സിനിമാ ഡയലോഗ് ഓര്‍മ വന്നതാ...'

'എന്താ അത്?'

'എന്നാ സ്ട്രക്ചറെന്റമ്മച്ചീ...'

'ഒന്നു പോടാപ്പാ...' ഇരുവരും ചിരിച്ചു...

ജ്യൂസ് രണ്ടു ഗ്ലാസിലേക്കായി പകര്‍ന്നു. അവന്‍ ഒരു ഗ്ലാസ് ശ്വേതക്ക് നേരെ നീട്ടി പറഞ്ഞു

'വാ... നമുക്ക് ബാല്‍ക്കണിയില്‍ പോയി കടലും തിരമാലകളും കണ്ടിരുന്ന് കുടിക്കാം..'

'വേണ്ടെടാ... അധികം റൊമാന്റിക്കാവാനുള്ള സമയമില്ല. ആകെ രണ്ടുമണിക്കൂറേയുള്ളൂ.. എനിക്ക് എത്രേം പെട്ടെന്ന് വീട്ടിലെത്തണം. മക്കളെ അമ്മയുടെ അടുത്താക്കിയിട്ടാ ഞാന്‍ പോന്നത്. എറണാകുളത്തുനിന്ന് 10 മണിക്ക് കണവനിങ്ങെത്തും. അതിന്റെ ഒരു മണിക്കൂര്‍ മുന്നെയെങ്കിലും വീട്ടിലെത്തണം.'

'എന്നാ ശരി.. വാ.. റൂമിലേക്ക് പോകാം..'

അവന്‍ അവളെ കൈ പിടിച്ച് റൂമിലേക്കാനയിച്ചു.

'അടിപൊളി റൂമാണല്ലോടാ ചെക്കാ!!!' റൂമില്‍ കയറിയപ്പോള്‍ അവള്‍ ആശ്ചര്യം മറച്ചുവെക്കാതെ പറഞ്ഞു.

റൂമിലെ ഗ്ലാസ് ടീപോയിയുടെ മേല്‍ അവര്‍ രണ്ടുപേരും ജ്യൂസ് ഗ്ലാസുകള്‍ വച്ചു. രൂപേഷ് ശ്വേതയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ച് കട്ടിലിലേക്ക് വീണു. അവന്റെ ചുണ്ടുകള്‍ അവളുടെ ശരീരത്തിലാകമാനം പരതി നടക്കാന്‍ തുടങ്ങി. അവള്‍ പുളഞ്ഞു. അവളുടെ വിരലുകള്‍ അവന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു. പെട്ടെന്നൊരു ഇടവേളയെന്നോണം രൂപേഷ് തന്റെ മുഖം ശ്വേതയുടെ മുഖത്തിന് അഭിമുഖമായി വളരേയധികം ചേര്‍ത്തുവച്ച് അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.

'ശ്വേതാ... നീയെങ്ങനെ ഈ കട്ടിലില്‍ എന്റെ കൈകള്‍ക്കിടയില്‍ വന്നുപെട്ടു?'

'ആ... എനിക്കറിയില്ല... നിന്നെ എനിക്കിഷ്ടായി.. നീ വിളിച്ചു.. ഞാന്‍ വന്നു'

'ഈ ഉത്തരം ഒരു അവിവാഹിതയില്‍നിന്നായിരുന്നെങ്കില്‍ ഞാന്‍ തൃപ്തി പെട്ടേനെ.. പക്ഷേ... കുടുംബമുള്ള, ഭര്‍ത്താവ് കൂടെയുള്ള നീ എങ്ങനെ? നിനക്കയാളെ ഇഷ്ടമല്ലേ..?'

'ഇഷ്ടമാണ്... പുള്ളിക്കാരന് എന്നോടും.. പുള്ളിക്കാരന് എന്നോട് കോപ്പിലെ ഒരു ആരാധനയാ.. അതാ എനിക്ക് പിടിക്കാത്തത്. ഞാന്‍ വല്ല ദൈവമോ ദേവിയോ ആണെന്നപോലെ. ലൈഗിക പ്രകടനങ്ങള്‍ ദേവിക്കുള്ള അര്‍ച്ചനപോലെ. ഭക്തി സാന്ദ്രം.. but... I wanna go wild man'

'എന്നാല്‍ പിന്നെ നിന്റെ ആഗ്രഹങ്ങള്‍ പുള്ളിക്കാരനോട് തുറന്ന് പറഞ്ഞുകൂടേ..?'

'എനിക്കതിനുള്ള ധൈര്യമില്ല. പുള്ളിക്കാരന്‍ എങ്ങനെ അതിനെ എടുക്കുമെന്നും എനിക്കറിയില്ല'

'അപ്പൊ ഇനി ഞാന്‍ വൈല്‍ഡാവാം അല്ലേ...?

അതിനുത്തരമെന്നോണം അവള്‍ ഉറക്കെ ചിരിച്ചു. ആ ചിരി അവനിലെ കാട്ടാളനെ ഉണര്‍ത്തി. വികാരം ശമിക്കുന്നതുവരെ അവര്‍ കാട്ടാള നൃത്തം ആടി തിമിര്‍ത്തു. ഏ.സി. യുടെ കുളിരിനും ആ കാട്ടാള നൃത്തത്തിന്റെ ഫലമായി പുറത്തുവന്ന വിയര്‍പ്പിന്റെ കണികകളെ പ്രതിരോധിക്കാനായില്ല.


*********

ഏ.സി. അവരെ വീണ്ടും തണുപ്പിക്കാന്‍ തുടങ്ങി. എത്തിനോക്കിയ വിയര്‍പ്പിന്റെ കണികകള്‍ അകത്തേക്ക് വലിഞ്ഞു. തണുത്ത വെള്ളം അവരുടെ ശരീരത്തിനകവും തണുപ്പിച്ചു. നഗ്നമായ ശരീരങ്ങള്‍ വീണ്ടും ഒട്ടിച്ചേര്‍ന്നു. ഇരുവരിലേയും വികാരങ്ങള്‍ വീണ്ടും ഉണര്‍ന്നു.

'രൂപേഷ്... ഇനി നമുക്ക് റൊമാന്റിക്കായാലോ..?

'മതിയായി അല്ലേ...?'

'ങും'

'എങ്ങനെയാ റൊമാന്റിക് ആവണ്ടേ..?

'ഹിന്ദി സിമിമയിലൊക്കെയുള്ള പോലെ... ഷാറൂഖ് പ്രീതി സിന്റയെ വീര്‍ സാരയില്‍ എടുക്കുന്ന പോലെ'

'അങ്ങനെ എടുക്കണോ..'

'ങും'

അവന്‍ ടീപോയിയില്‍ ഉണ്ടായിരുന്ന കുപ്പിയിലെ തണുത്ത വെള്ളം കുടിച്ച് അടപ്പിടാതെ അവിടെ വച്ചു.

ശ്വേതയുടെ നഗ്നമായ ശരീരത്തെ അവന്‍ തന്റെ കൈലളിലെടുത്ത് ഒന്ന് വട്ടം കറങ്ങി. താഴോട്ടാഞ്ഞുനിന്ന അവളുടെ കൈ തട്ടി ടീപോയിയുടെ മേല്‍ വച്ചിരുന്ന വെള്ളകുപ്പി താഴെവീണ് ടൈല്‍സ് ആകെ നനഞ്ഞു. ഇതറിയാതെ കയ്യിലെ നഗ്നരൂപവുമായി റൊമാന്റിക്കായി നടക്കാന്‍ ശ്രമിച്ച രൂപേഷിന്റെ കാല്‍ വഴുക്കി രണ്ടുപേരും വീണു. കട്ടിലിന്റെ തേക്കില്‍ കടഞ്ഞെടുത്ത കാലിന്റെ അഗ്രത്തെ കൂര്‍പ്പില്‍ തലയടിച്ചാണ് ശ്വേത വീണത്. 

അല്പ്പം പാടുപെട്ടാണ് രൂപേഷ് എണീറ്റത്. നടുവിന് വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അവന്. തറയില്‍ കിടന്ന ശ്വേതയുടെ തൂവെള്ള ചുരിദാര്‍ ചോരനിറമായിരിക്കുന്നു. നഗ്നയായി തറയില്‍ കിടക്കുന്ന ശ്വേതയുടെ തലയോട്ടി പിളര്‍ന്ന് രക്തം ധാര ധാരയായി പുറത്തേക്കൊഴുകുന്നു. രൂപേഷ് അവളെ വിളിച്ചു. അനക്കമില്ല. അവന്റെ ശരീരം വിറക്കാന്‍ തുടങ്ങി.  അവന്‍ ആരുടേയെങ്കിലും സഹായത്തിനായി വരാന്തയിലേക്കോടി. നിഗൂഢതകളുടെ വാതിലുകള്‍ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. താന്‍ ചെയ്യാന്‍ പോയ വിഢിത്തം അപ്പോഴാണ് അവന്‍ ചിന്തിച്ചത്. ഈ കുട്ടി തന്റെ ആരെന്ന് ചോദ്യം നേരിടേണ്ടി വരും. വേണ്ട.. അവന്‍ തിരികെ റൂമില്‍ കയറി കതകടച്ചു.

ശ്വേതയുടെ രക്തം ബെഡ്റൂമില്‍നിന്നും ലിവിംഗ് റൂമിലേക്ക് ഒഴുകിയെത്തിയിരിക്കുന്നു. ആ രക്തം വരാന്തയിലേക്കൊഴുകി ആരെങ്കിലും കണ്ട് എന്താണെന്ന് അന്വേഷിച്ചുവരുമോ എന്ന് അവന്‍ ഭയപ്പെട്ടു. കാട്ടാള നൃത്തത്തിന് വേദിയായ ബെഡ്ഷീറ്റെടുത്ത് ആ രക്തത്തിന് അവന്‍ തടകെട്ടി. ഒന്ന്‍ ഉറക്കെ ആര്‍ത്തട്ടഹസിച്ച് കരയണമെന്നവന് തോന്നി. പക്ഷേ അടുത്ത അപ്പാര്‍ട്ട്മെന്റിലുള്ളവര്‍ കേട്ടാലോ എന്ന ഭയം അവനെ അതില്‍നിന്നും തടഞ്ഞു. അവളുടെ ശരീരം എങ്ങനെ താഴെ എത്തിക്കും എന്നതിനെ കുറിച്ച് അവന്‍ തല പുകച്ചു. ലിഫ്റ്റ് വഴി...? ഇല്ല.. കഴിയില്ല.. സ്വകാര്യതയിലേക്കുള്ള ഇടുങ്ങിയ തെരുവുകളാണ് ലിഫ്റ്റുകള്‍. ചിലപ്പോള്‍ വിജനം, ചിലപ്പോള്‍ ജനനിബിഢം. എല്ലാ ഊടുവഴികളിലൂടെയും ഈ തെരുവിലേക്ക് പ്രവേശിക്കുകയും പിന്‍വലിയുകയും ചെയ്യാം. പതിനാറാം നിലയില്‍നിന്നും സ്റ്റെയര്‍കേസ് വഴി വേദനിക്കുന്ന നടുവുമായി താഴെ എത്തുന്നതിനെ പറ്റി അവന് ചിന്തിക്കാന്‍കൂടെ കഴിയുമായിരുന്നില്ല. ഓരോ ഫ്ലോറിലും മാലിന്യങ്ങള്‍ നിഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലുകള്‍ വഴി...? ഇല്ല... ഒരു മനുഷ്യനോളം പോന്ന മാലിന്യത്തെ സ്വീകരിക്കാന്‍മാത്രം ആ കിളിവാതിലുകള്‍ക്ക് വലിപ്പമുണ്ടായിരിക്കില്ല.

ചോരയില്‍ കുളിച്ചുകിടക്കുന്ന അവള്‍ക്കടുത്ത് അവന്‍ മുട്ടുകുത്തി ഇരുന്നു. കുറച്ച് മുന്‍പ് വരെ അവനെ ഉന്മത്തനാക്കിയ അവളുടെ നഗ്നത അവന് അസഹ്യമായി തോന്നി. സംസ്കരിക്കാനാവാത്ത വലിയ ഒരു മാലിന്യമായി ആ ശരീരം അവന്റെ മുന്നില്‍ കിടന്നു. ആ മാലിന്യത്തില്‍നിന്നുയരാന്‍ പോകുന്ന രൂക്ഷഗന്ധം നാളെ ലോകമാകെ പരക്കാനുള്ളതാണ്. ആ നഗ്നത മൂടിവെക്കാന്‍ അവന്‍ ഒരു തുണിയെടുത്തുകൊണ്ടുവന്നു. പ്രയാസപ്പെട്ട് അവളെ അല്പ്പം പൊക്കി. ശ്രമകരമായ ആ ദൗത്യത്തിനിടയില്‍ അവന്റെ കൈ അവളുടെ മാറിടത്തില്‍ അമര്‍ന്നു. അവളുടെ മാറിടത്തില്‍നിന്നും മുലപ്പാല്‍ അവന്റെ കണ്ണിലേക്കും മുഖത്തേക്കും ചീറ്റി.

ഇടതുകൈ കൊണ്ട് ആ മുലപ്പാല്‍ തുടച്ചുമാറ്റി അനിയന്ത്രിതമായ കോപത്തോടെ രൂപേഷ് ഉറക്കെ വിളിച്ചുപറഞ്ഞു ..''ഷിറ്റ്''